ലക്നൗവിലെ പിടികിട്ടാപ്പുള്ളിയായ ടിങ്കു കപാലയെന്ന കമൽ കിഷോറിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എൻകൗണ്ടറിൽ വധിച്ചു.തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടിട്ടുള്ള ടിങ്കു കപാലയെ വെള്ളിയാഴ്ച രാത്രി ബാരാബങ്കിയിൽ നടത്തിയ എൻകൗണ്ടറിലാണ് കൊലപ്പെടുത്തിയത്.സംഭവസ്ഥലത്ത് നിന്നും വെടിക്കോപ്പുകളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇയാൾക്കെതിരെ ഏറ്റവുമൊടുവിൽ ചാർജ് ചെയ്തത് 2019-ൽ കവർച്ചയ്ക്കിടെ രണ്ടാളുകളെ കൊലപ്പെടുത്തിയ കേസാണ്.
കവർച്ച, കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ കൂടാതെ ആംസ് ആക്ടിന് കീഴിൽ വരുന്ന കുറ്റങ്ങളും ടിങ്കു കപാലയ്ക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുണ്ട്. ലക്നൗവിലുള്ള ബാരാബങ്കി അതിർത്തിയിൽ ഗൗരവമായ ഒരു കുറ്റം ആസൂത്രണം ചെയ്യാൻ ടിങ്കു കപാല എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വല വിരിക്കുകയായിരുന്നു.കപാല രക്ഷപെടാൻ ശ്രമിച്ചെങ്കിലും എൻകൗണ്ടറിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Discussion about this post