കാബൂള്‍: അഫ്ഗാനിസ്ഥാനിൽ 6,000 മുതല്‍ 6,500 വരെ പാകിസ്ഥാന് ഭീകരരുണ്ടെന്ന് യുഎൻ റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും തെഹ്രിക് ഇ താലിബാന് പാകിസ്ഥാനില്‍ (ടിടിപി) നിന്നുള്ളവരാണെന്നും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി റിപ്പോര്‍ട്ട് ചെയ്തു.
ഈ ഭീകരര്‍ ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയാണെും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഐഎസ്, അല്‍-ക്വയ്ദ, അനുബന്ധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച യുഎന്‍ സമിതിയുടെ 26-ാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാകിസ്ഥാന് സ്വന്തം മണ്ണില്‍ ഭീകരർക്ക് അഭയം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post