കഠ്മണ്ഡു : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കാനുള്ള നീക്കവുമായി നേപ്പാൾ.ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, ലിംപിയദുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ മാപ്പ് ഐക്യരാഷ്ട്രസംഘടനയും ഗൂഗിളിനും അയച്ചു നൽകുമെന്ന് നേപ്പാൾ മന്ത്രി പത്മ ആര്യാൽ വെളിപ്പെടുത്തി.
നേപ്പാൾ പാർലമെന്റ് പുതിയ ഭൂപടം അംഗീകരിച്ചിരുന്നു.പുതുക്കിയ ഭൂപടത്തിന്റെ 25,000 കോപ്പികൾ അച്ചടിക്കുന്ന എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.കൈലാസ മാനസസരോവർ യാത്രയുടെ എളുപ്പവഴിയായി ലിപുലേഖിൽ ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചതോടെയാണ് നേപ്പാൾ തർക്കവുമായി രംഗത്തു വന്നത്.












