തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മതത്തോടെ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്വാറൻ്റെൈൻ കർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചത്.
സമ്പർക്കരോഗികളുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർദ്ധിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാമൂഹിക അകലവും ക്വാറന്‍റീനും കൃത്യമായി പാലിക്കാതെ വന്നതോടെയാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം നിലവിൽ വന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇനി മേലിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post