Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

Video-ഐ.എസ് ഭീകര വനിതകളുടെ ക്രൂരത നിസാരമാക്കേണ്ട: മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ

by Brave India Desk
Aug 4, 2020, 10:34 am IST
in International
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകളാണെന്ന് കരുതി ഇസ്ലാമിക ഭീകരവാദികളുടെ ചെയ്തികളെ വില കുറിച്ചു കാണരുത്..പലരും പുരുഷന്മാരെ വെല്ലുന്ന ഭീകരതയും ക്രൂരതയും കൈമുതലായവരാണ്. മുന്നറിയിപ്പ് നല്‍കുന്നത് മറ്റാരുമല്ല. ഐക്യരാഷ്ട്രസഭ.

സ്ത്രീകളായ ഐഎസ് അംഗങ്ങളുടെ ക്രൂരകൃത്യങ്ങള്‍ വിലകുറച്ച് കാണരുതെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭാ ഭീകരവിരുദ്ധ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റ് (CounterTerrorism Committee Executive Directorate (CTED)) ആണ് ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘങ്ങളിലെ സ്ത്രീകളുടെ പങ്കിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം നടത്തിയത്.

Stories you may like

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

ഇസ്ലാമിക് സ്റ്റേറ്റില്‍ ഭീകരരായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലകുറച്ചു കാണരുതെന്നും സ്ത്രീകളായതുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ അവരുടെ ഭീകരത കുറച്ചു കാണുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘സ്ത്രീകളായതു കൊണ്ട് അന്വേഷണങ്ങള്‍ക്കും, കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലുമെല്ലാം അവര്‍ക്ക് അനുകൂലമായ നിലയില്‍ പക്ഷപാതപരമായ നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ടെന്നും’ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ ഒരേസമയം ഭീകരതയുടെ ഇരകളും വേട്ടക്കാരുമായിരുന്നിട്ടുണ്ട്. ഇരകളായ സ്ത്രീകളെ അടിമക്കച്ചകടം നടത്തുന്നതിലും ലൈംഗിക അടിമകളാക്കി വില്‍ക്കുന്നതിലുമെല്ലാം സ്ത്രീകളായ ഇസ്ലാമിക സ്റ്റേറ്റ് അംഗങ്ങളും മുന്നില്‍ നിന്നിട്ടുണ്ട്.. അവര്‍ അതിക്രൂരങ്ങളായ ഭീകരകൃത്യങ്ങള്‍ ചെയ്യുകയും അതിന് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളെപ്പോലെ ഇസ്ലാമിക സ്റ്റേറ്റില്‍ യഥാര്‍ത്ഥ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകള്‍ മുന്നില്‍ നിന്നിട്ടുണ്ട്.. സ്ത്രീകളായതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കുഞ്ഞാക്കിക്കാണുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ മുന്‍ കൈയ്യെടുത്ത് കുട്ടികളെ ഇസ്ലാമിക സ്റ്റേറ്റില്‍ റിക്രൂട്ട് ചെയ്യുകയും അവര്‍ക്കൊണ്ട് ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ ഏറ്റവും മുന്നില്‍ നിന്നിട്ടുള്ളവരും അവരാണ്.

അതെ സമയം ഇസ്ലാമിക സ്റ്റേറ്റിലെ അംഗങ്ങളുടെ കൂടെയായതു കൊണ്ട് മാത്രം എല്ലാ സ്ത്രീകളേയും ഭീകരവാദികളാണെന്ന് കാണാനാകില്ലെന്നും ചിലരെല്ലാം ചതിയില്‍പ്പെടുകയോ ഭീഷണിയാലോ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പികുന്നു. ഓരോരോ കേസുകളായി പരിഗണിച്ച് ക്രൂരകൃത്യങ്ങളില്‍ അവര്‍ക്കുള്ള പങ്ക് മനസ്സിലാക്കി അവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് പറയുന്നു.സ്ത്രീകളെ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓണ്‍ലൈന്‍/സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ടെലഗ്രാമില്‍ ഉള്‍പ്പെടെ പല ഗ്രൂപ്പുകളും നിയന്ത്രിച്ചിരുന്നതു തന്നെ സ്ത്രീകള്‍ ആയിരുന്നു.

https://www.facebook.com/braveindianews/videos/297068268047775/

കേരളത്തില്‍ നിന്ന് അനേകം സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ (ഫാത്തിമ)യും സോണിയ(ആയിഷ)യും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അടുത്തകാലത്ത് തിരികെ വരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു മതങ്ങളില്‍ നിന്ന് വശീകരിച്ച് തന്നെ അനേകം യുവതികളെ കേരളത്തില്‍ നിന്ന് ഇസ്ലാമിക്‌സ് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.

ഐസിസ് ഇപ്പോള്‍ വളരെച്ചെറിയ ഭൂഭാഗത്തിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അവര്‍ ഓണ്‍ലൈനില്‍ ഇപ്പോഴും അനേകം അനുഭാവികളെ സൃഷ്ടിക്കുകയും കൂടുതല്‍ ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്ന് മെറില്‍ ക്രെയിസിസിനെപ്പോലെയുള്ള പ്രതിരോധ/ ഭീകരവാദ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനില്‍ നിന്ന് ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഷാമിനാ ബീഗത്തിനെ തിരികെ ബ്രിട്ടനിലെത്താന്‍ അനുവദിക്കണമെന്ന് ബ്രിട്ടനിലെ അപ്പീല്‍ കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. പതിനഞ്ചാം വയസ്സില്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പൊയതാണ് ബംഗഌദേശി വംശജയായ ബ്രിട്ടീഷുകാരി ഷാമിനാ ബീഗം. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ പൗരത്വം റദ്ദ് ചെയ്തിരുന്നു. അതിനെതിരേയാണ് ബ്രിട്ടനില്‍ അവരെ അനുകൂലിക്കുന്നവരും മനുഷ്യാവകാശഇടതുപക്ഷ സംഘടനകളും അപ്പീല്‍ക്കോടതിയെ സമീപിച്ചത്. പുതിയ വിധിപ്രകാരം അവര്‍ക്ക് തിരികെ ബ്രിട്ടനിലെത്താനാകും.

യൂറോപ്യന്‍ നിയമമനുസ്സരിച്ച് എത്ര കൊടിയ കുറ്റകൃത്യം ചെയ്താലും അധികകാലം ശിക്ഷ അനുഭവിക്കേണ്ടിയും വരില്ല. ഇപ്പോള്‍ സിറിയയില്‍ ഐസിസ് അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്ന ഷാമിനാബീഗം ഇതുവരെ ഇസ്ലാമിക സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞിട്ടില്ല. നിമിഷ(ഫാത്തിമ)യും സോണിയ(ആയിഷ)യും ഇന്ത്യയിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്നു എന്ന് വീഡിയോയില്‍ പറഞ്ഞെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ പ്രവര്‍ത്തികളെ തള്ളിപ്പറഞ്ഞിട്ടില്ല.

Tags:
Share23
Tweet
SendShare

Latest stories from this section

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 550 കടന്നു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി ട്രംപ് ; വെനസ്വേലയിലെ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കയുടെ നിയന്ത്രണത്തിൽ

Latest News

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ഹണിട്രാപ്പും വ്യാജ പ്രൊഫൈലുകളും; സൈനിക രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐ ഒരുക്കുന്ന ഡിജിറ്റൽ ചതിക്കുഴികൾ

ഹണിട്രാപ്പും വ്യാജ പ്രൊഫൈലുകളും; സൈനിക രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐ ഒരുക്കുന്ന ഡിജിറ്റൽ ചതിക്കുഴികൾ

ഒരു പരമ്പര പോലും തോറ്റില്ല, എന്നിട്ടും എന്തിന് എന്നെ മാറ്റി? ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഞെട്ടൽ മാറാതെ സൂര്യകുമാർ

ഒരു പരമ്പര പോലും തോറ്റില്ല, എന്നിട്ടും എന്തിന് എന്നെ മാറ്റി? ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഞെട്ടൽ മാറാതെ സൂര്യകുമാർ

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies