തിരുവനന്തപുരം : കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. മലപ്പുറം കളക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പെടെ 22 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെട്ട മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും നിരീക്ഷണത്തിൽ പ്രവേശിക്കും. മന്ത്രിമാരായ എ സി മൊയ്തീൻ, ഇ ചന്ദ്രശേഖരൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കും.
മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും.
നേരത്തെ : മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണനും അസിസ്റ്റന്റ് കലക്ടറും സബ് കലക്ടറും ഉൾപ്പെടെ കലക്ടറേറ്റിലെ 21 ജീവനക്കാർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. .ജില്ല പോലീസ് മേധാവിയായ യു.അബ്ദുൽ കരീമിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഇവർ പങ്കെടുത്തിരുന്നു.
Discussion about this post