യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദൊഗാൻ . യുഎഇ ഇസ്രയേലുമായി അനുനയ ധാരണയിലെത്തിയതിനെ തുടർന്നാണ് തുർക്കി പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാനുള്ള യുഎഇയുടെ തീരുമാനത്തെ എർദോഗൻ പരുഷമായി വിമർശിച്ചു. യുഎഇയുമായുള്ള പുതിയ കരാർ പ്രകാരം അധിനിവേശ വെസ്റ്റ് ബാങ്കിലെ പാലസ്തീൻ പ്രദേശം കൂടുതൽ പിടിച്ചെടുക്കുന്നത് ഇസ്രായേൽ നിർത്തി വയ്ക്കും.മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിൽ ആക്കുകയും ചെയ്യും.
ഈ കരാറിൽ അസംതൃപ്തി പ്രകടിപ്പിച്ച തുർക്കി, യുഎഇയുമായുള്ള നയതന്ത്രബന്ധങ്ങൾ നിർത്തലാക്കുമെന്നും യുഎഇയിലുള്ള തുർക്കി അംബാസഡറെ തിരിച്ചു വിളിക്കുമെന്നും വ്യക്തമാക്കി.യുഎഇ പാലസ്തീനെ സങ്കുചിത താത്പര്യങ്ങൾക്കായി വഞ്ചിക്കുകയാണെന്നും തങ്ങൾ നിൽക്കുന്നത് പാലസ്തീനോടൊപ്പമാണെന്നും ടർക്കിഷ് പ്രസിഡന്റ് റജബ് ത്വയിബ് എർദൊഗാൻ കൂട്ടിച്ചേർത്തു.
Discussion about this post