Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കാസർകോട് നിന്നും മലേഷ്യ വഴി ദുബായിലേക്ക്, അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ കാബൂളിൽ; പാക് പിന്തുണയോടെ കേരളത്തിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആവർത്തനമായി മുഹമ്മദ് മുഹ്സിൻ

by Brave India Desk
Aug 15, 2020, 04:58 pm IST
in Kerala, Article
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച് 25ന് ചാവേർ ആക്രമണം നടന്ന ഗുരുദ്വാരയിൽ നിന്നും അഫ്ഗാൻ അധികൃതർ ശേഖരിച്ച ഡി എൻ എ സാമ്പിളുകളും മുഹ്സിന്റെ മാതാവ് മൈമുന അബ്ദുള്ളയിൽ നിന്നും എൻ ഐ എ ശേഖരിച്ച രക്തസാമ്പിളുകളും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

കശ്മീരിലെ ജിഹാദി നേതാവ് ഇജാസ് അഹങ്കാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിൽ പെട്ട ആളായിരുന്നു 1991ൽ തൃക്കരിപ്പൂരിൽ ജനിച്ച മുഹ്സിൻ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ച വിവരങ്ങളിൽ നിന്നും ആക്രമണത്തിലെ മുഹ്സിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു.

Stories you may like

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലേക്ക് കടന്ന മുഹ്സിൻ പിന്നീട് ദുബായിലേക്ക് പോയി. 2018 വരെ ദുബായിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ഇജാസിന്റെ സംഘത്തിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

കാബൂൾ ഗുരുദ്വാര ആക്രമണത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് അധികാരം നൽകുന്ന നിയമഭേദഗതിക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത നിർണ്ണായകമായ കേസായിരുന്നു ഇത്.

അബ്ദുൾ റാഷിദ് അബ്ദുള്ള എന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ നേതൃത്വത്തിൽ 2016ൽ കേരളത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. 26 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലെ പല വിദ്ധ്വംസക പ്രവർത്തനങ്ങളിലും പിന്നീട് പങ്കാളികളായി.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്ഫോടനത്തിൽ ചാവേറുകളായി കൊല്ലപ്പെട്ട ഭീകരർക്ക് നേതൃത്വം നൽകിയതും ഈ സംഘത്തിൽ പെട്ട മലയാളിയായിരുന്നു. ഇജാസ് കല്ലുകെട്ടിയ പുരയിൽ എന്ന ഇയാൾ ഒരു ദന്തരോഗ വിദഗ്ദ്ധനായിരുന്നു. പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും ഭീകരവാദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട നടത്തിയ ആക്രമണത്തിൽ അന്ന് 29 പേർ കൊല്ലപ്പെട്ടിരുന്നു.

കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ജിഹാദികളുടെ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം അഫ്ഗാൻ അധികൃതരുടെ കസ്റ്റഡിയിലാണ് ഇജാസിന്റെ ഭാര്യ റഫിയയും അഞ്ചു വയസ്സുകാരനായ മകൻ അയാനും. ഇജാസിന്റെ ഇളയ സഹോദരൻ ഷിയാസും ഭാര്യ അജ്മലയും നാംഗർഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ വർഷമാദ്യം അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ ഭീകര സംഘത്തലവൻ ഇജാസ് അഹങ്കാർ പിടിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ഇവർ പാക് ചാരസംഘടനയായ ഐ എസ് ഐ പിന്തുണയോടെ ഹഖാനി ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

Tags: isisMuhammad MuhsinKabul Gurudwara attack
Share14
Tweet
Send
Share

Latest stories from this section

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

Latest News

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies