Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാസർകോട് നിന്നും മലേഷ്യ വഴി ദുബായിലേക്ക്, അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ കാബൂളിൽ; പാക് പിന്തുണയോടെ കേരളത്തിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആവർത്തനമായി മുഹമ്മദ് മുഹ്സിൻ

by Brave India Desk
Aug 15, 2020, 04:58 pm IST
in Kerala, Article
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച് 25ന് ചാവേർ ആക്രമണം നടന്ന ഗുരുദ്വാരയിൽ നിന്നും അഫ്ഗാൻ അധികൃതർ ശേഖരിച്ച ഡി എൻ എ സാമ്പിളുകളും മുഹ്സിന്റെ മാതാവ് മൈമുന അബ്ദുള്ളയിൽ നിന്നും എൻ ഐ എ ശേഖരിച്ച രക്തസാമ്പിളുകളും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

കശ്മീരിലെ ജിഹാദി നേതാവ് ഇജാസ് അഹങ്കാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിൽ പെട്ട ആളായിരുന്നു 1991ൽ തൃക്കരിപ്പൂരിൽ ജനിച്ച മുഹ്സിൻ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ച വിവരങ്ങളിൽ നിന്നും ആക്രമണത്തിലെ മുഹ്സിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു.

Stories you may like

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലേക്ക് കടന്ന മുഹ്സിൻ പിന്നീട് ദുബായിലേക്ക് പോയി. 2018 വരെ ദുബായിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ഇജാസിന്റെ സംഘത്തിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

കാബൂൾ ഗുരുദ്വാര ആക്രമണത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് അധികാരം നൽകുന്ന നിയമഭേദഗതിക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത നിർണ്ണായകമായ കേസായിരുന്നു ഇത്.

അബ്ദുൾ റാഷിദ് അബ്ദുള്ള എന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ നേതൃത്വത്തിൽ 2016ൽ കേരളത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. 26 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലെ പല വിദ്ധ്വംസക പ്രവർത്തനങ്ങളിലും പിന്നീട് പങ്കാളികളായി.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്ഫോടനത്തിൽ ചാവേറുകളായി കൊല്ലപ്പെട്ട ഭീകരർക്ക് നേതൃത്വം നൽകിയതും ഈ സംഘത്തിൽ പെട്ട മലയാളിയായിരുന്നു. ഇജാസ് കല്ലുകെട്ടിയ പുരയിൽ എന്ന ഇയാൾ ഒരു ദന്തരോഗ വിദഗ്ദ്ധനായിരുന്നു. പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും ഭീകരവാദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട നടത്തിയ ആക്രമണത്തിൽ അന്ന് 29 പേർ കൊല്ലപ്പെട്ടിരുന്നു.

കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ജിഹാദികളുടെ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം അഫ്ഗാൻ അധികൃതരുടെ കസ്റ്റഡിയിലാണ് ഇജാസിന്റെ ഭാര്യ റഫിയയും അഞ്ചു വയസ്സുകാരനായ മകൻ അയാനും. ഇജാസിന്റെ ഇളയ സഹോദരൻ ഷിയാസും ഭാര്യ അജ്മലയും നാംഗർഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ വർഷമാദ്യം അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ ഭീകര സംഘത്തലവൻ ഇജാസ് അഹങ്കാർ പിടിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ഇവർ പാക് ചാരസംഘടനയായ ഐ എസ് ഐ പിന്തുണയോടെ ഹഖാനി ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

Tags: isisMuhammad MuhsinKabul Gurudwara attack
Share14
Tweet
SendShare

Latest stories from this section

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies