Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാസർകോട് നിന്നും മലേഷ്യ വഴി ദുബായിലേക്ക്, അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ കാബൂളിൽ; പാക് പിന്തുണയോടെ കേരളത്തിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആവർത്തനമായി മുഹമ്മദ് മുഹ്സിൻ

by Brave India Desk
Aug 15, 2020, 04:58 pm IST
in Kerala, Article
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച് 25ന് ചാവേർ ആക്രമണം നടന്ന ഗുരുദ്വാരയിൽ നിന്നും അഫ്ഗാൻ അധികൃതർ ശേഖരിച്ച ഡി എൻ എ സാമ്പിളുകളും മുഹ്സിന്റെ മാതാവ് മൈമുന അബ്ദുള്ളയിൽ നിന്നും എൻ ഐ എ ശേഖരിച്ച രക്തസാമ്പിളുകളും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

കശ്മീരിലെ ജിഹാദി നേതാവ് ഇജാസ് അഹങ്കാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിൽ പെട്ട ആളായിരുന്നു 1991ൽ തൃക്കരിപ്പൂരിൽ ജനിച്ച മുഹ്സിൻ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ച വിവരങ്ങളിൽ നിന്നും ആക്രമണത്തിലെ മുഹ്സിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു.

Stories you may like

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലേക്ക് കടന്ന മുഹ്സിൻ പിന്നീട് ദുബായിലേക്ക് പോയി. 2018 വരെ ദുബായിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ഇജാസിന്റെ സംഘത്തിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

കാബൂൾ ഗുരുദ്വാര ആക്രമണത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് അധികാരം നൽകുന്ന നിയമഭേദഗതിക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത നിർണ്ണായകമായ കേസായിരുന്നു ഇത്.

അബ്ദുൾ റാഷിദ് അബ്ദുള്ള എന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ നേതൃത്വത്തിൽ 2016ൽ കേരളത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. 26 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലെ പല വിദ്ധ്വംസക പ്രവർത്തനങ്ങളിലും പിന്നീട് പങ്കാളികളായി.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്ഫോടനത്തിൽ ചാവേറുകളായി കൊല്ലപ്പെട്ട ഭീകരർക്ക് നേതൃത്വം നൽകിയതും ഈ സംഘത്തിൽ പെട്ട മലയാളിയായിരുന്നു. ഇജാസ് കല്ലുകെട്ടിയ പുരയിൽ എന്ന ഇയാൾ ഒരു ദന്തരോഗ വിദഗ്ദ്ധനായിരുന്നു. പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും ഭീകരവാദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട നടത്തിയ ആക്രമണത്തിൽ അന്ന് 29 പേർ കൊല്ലപ്പെട്ടിരുന്നു.

കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ജിഹാദികളുടെ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം അഫ്ഗാൻ അധികൃതരുടെ കസ്റ്റഡിയിലാണ് ഇജാസിന്റെ ഭാര്യ റഫിയയും അഞ്ചു വയസ്സുകാരനായ മകൻ അയാനും. ഇജാസിന്റെ ഇളയ സഹോദരൻ ഷിയാസും ഭാര്യ അജ്മലയും നാംഗർഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ വർഷമാദ്യം അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ ഭീകര സംഘത്തലവൻ ഇജാസ് അഹങ്കാർ പിടിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ഇവർ പാക് ചാരസംഘടനയായ ഐ എസ് ഐ പിന്തുണയോടെ ഹഖാനി ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

Tags: isisMuhammad MuhsinKabul Gurudwara attack
Share14
Tweet
SendShare

Latest stories from this section

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

Discussion about this post

Latest News

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies