തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീ പിടിച്ച വിഷയത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കണ്ണൂര്‍, കൊച്ചി, കോഴിക്കോട് ജില്ലകളിലെല്ലാം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജ്ജിലും സംഘര്‍ഷത്തിലും നിരവധി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യപകമായി കരിദിനമാചരിക്കാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നു.
Discussion about this post