വാഷിംഗ്ടൺ: അതിനിർണ്ണായകമായ വിവരങ്ങൾ ചോർത്തി നാടു വിടാൻ ശ്രമിച്ച ചൈനീസ് ഗവേഷണ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിലായി. ഹയ്ഷൂ ഹൂ എന്ന മുപത്തിനാല് വയസ്സുകാരനാണ് അറസ്റ്റിലായത്. വിർജീനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഇയാൾ അനധികൃതമായി ഒരു കമ്പ്യൂട്ടറിലെ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
വിർജീനിയ സർവ്വകലാശാലയിലെ അദ്ധ്യാപകർ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ വിവരങ്ങളും ഇയാൾ പകർത്താൻ ശ്രമിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
വ്യാപാര യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണ്. അമേരിക്കയുടെ വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്താൻ ശ്രമിക്കുകയും ചാരപ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽ പെടുകയും ചെയ്തതോടെ ടെക്സാസിലെ ചൈനീസ് കോൺസുലേറ്റ് ജനറൽ ഓഫീസ് അടച്ച് പൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
Discussion about this post