മധ്യപ്രദേശിലെ ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രങ്ങളൊരുക്കി ആർ.എസ്.എസ്.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത മധ്യപ്രദേശിലെ 31 ജില്ലകളിലുമുള്ള കുട്ടികൾക്കാണ് സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്.ഇത് നടപ്പിലാക്കുന്നതിനായി മുൻകൈയ്യെടുത്ത് പ്രവർത്തിക്കാൻ ആയിരത്തിലുമധികം വൊളന്റിയർമാർ രംഗത്തു വന്നിട്ടുണ്ട്.
ആഗസ്റ്റ് മാസം അവസാനിക്കുന്നതോടെ മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ ചുരുങ്ങിയത് 600 പഠന കേന്ദ്രങ്ങളെങ്കിലും തയ്യാറാക്കാൻ കഴിയുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠന കേന്ദ്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ പാഠഭാഗങ്ങളിൽ ആർഎസ്‌എസിന്റെ പ്രത്യയ ശാസ്ത്രം, ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചിന്തകൾ, ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ദിവസവും മൂന്ന് മണിക്കൂർ വീതമാണ് പഠന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഈ പദ്ധതിയുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവ് സതീഷ് പിംപ്ലികർ വ്യക്തമാക്കി.
Discussion about this post