പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ വീഡിയോയിൽ പ്രതിപക്ഷത്തിന്റെ പ്രചരണ യുദ്ധമെന്ന് ബിജെപി.പാർട്ടി യൂട്യൂബ് ചാനലിൽ, വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം ഡിസ് ലൈക്കുകളാണ് വീണിരിക്കുന്നത്.
എന്നാൽ, യൂട്യൂബ് അധികൃതരുമായി ബന്ധപ്പെട്ട ബിജെപി ഐടി സെല്ലിന് ലഭിച്ച റിപ്പോർട്ട് പ്രകാരം, ഡിസ് ലൈക്കുകളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്ന് ചെയ്തിട്ടുള്ളൂ.ബാക്കി മുഴുവനും വിദേശത്തു നിന്നാണ്. ഇക്കാര്യം ബിജെപി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ സ്ഥിരീകരിച്ചു.ഇതിനായി അന്താരാഷ്ട്ര പ്രചരണ വിദഗ്ധരുടെ സഹായം പ്രതിപക്ഷം തേടിയിട്ടുണ്ടെന്നും ബിജെപി വ്യക്തമാക്കി.
തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഓഫീസ് ഉണ്ട്.കശ്മീർ വിഷയത്തിൽ, എക്കാലത്തും ഇന്ത്യാ വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ചിട്ടുള്ള തുർക്കിയിൽ നിന്നും നിരവധി വ്യാജ പ്രൊഫൈലുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും ബിജെപി വിരുദ്ധ പ്രചരണം നടത്തുന്നുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ഇതിനാൽ തന്നെ, ഇതിനു പിറകിൽ പ്രതിപക്ഷത്തിന്റെ കൈകളാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
The rest 98%, like always, came from outside India!
Bots and Twitter accounts from overseas have been consistent feature of the Congress’s anti JEE-NEET campaign. There is huge spike in activity by Rahul Gandhi’s favourite Turkish bots!What is this Turkish obsession, Rahul?
— Amit Malviya (मोदी का परिवार) (@amitmalviya) August 31, 2020
Discussion about this post