ധാക്ക: ‘അന്തരിച്ച മുൻ രാഷ്ട്രപതി ‘ പ്രണബ് മുഖർജിയുടെ സ്മരണയ്ക്കായി ബംഗ്ലാദേശ് രാജ്യ വ്യാപകമായി ഒരു ദിവസം ദു:ഖം ആചരിച്ചു. 1971 ലെ വിമോചന സമരത്തിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നൽകിയ സമഗ്രവും അവിസ്മരണീയവുമായ സംഭാവനകളെ രാജ്യം അനുസ്മരിച്ചു. ബംഗ്ലാദേശിലെ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ ദൗത്യങ്ങളിലും ദേശീയ പതാക താഴ്ത്തിവെച്ചായിരുന്നു ഒദ്യോഗിക ദു:ഖാചരണം.
വിവിധ മതങ്ങളുടെ ആരാധനാലയങ്ങളോട് ബംഗ്ലാദേശ് സർക്കാർ മുഖർജിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രശസ്ത പണ്ഡിതനും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖനും ദക്ഷിണേഷ്യയിലെ ബഹുമാന്യനായ നേതാവുമായ മുഖർജിയോട് എല്ലാവർക്കും ബഹുമാന്യനാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു.കേന്ദ്രസർക്കാരിന് ഒദ്യോഗികമായി അനുശോചന സന്ദേശമയച്ചു.
മുഖർജിയെ ഒരു യഥാർത്ഥ സുഹൃത്ത് എന്നാണ് ഹസീന വിശേഷിപ്പിച്ചത്, “ബംഗ്ലാദേശിലെ ജനങ്ങൾ എല്ലായ്പ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നു” അനുശോചന സന്ദേശത്തിൽ അവർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള മുഖർജിയുടെ അശ്രാന്ത പരിശ്രമത്തിനാണ് ഭാരത് രത്‌ന ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല വിവിധ രാജ്യങ്ങളിലെ ഭാവി തലമുറയ്ക്കും അദ്ദേഹം പ്രചോദനമാണെന്ന് മുഖർജി പറഞ്ഞു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും ഷെയ്ഖ് ഹസീന ഓർമ്മിച്ചു. 1975 ൽ പിതാവും ബംഗ്ലാദേശ് സ്ഥാപകനുമായ ബംഗബാന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ കൊലപാതകത്തിനുശേഷം ഇന്ത്യയിൽ പ്രവാസിയായിരുന്നപ്പോൾ മുഖർജി എല്ലായ്പ്പോഴും കുടുംബത്തെ സഹായിച്ചിരുന്നുവെന്നും ഹസീന പറഞ്ഞു.”ആ മോശം സമയത്ത്, മുഖർജി എല്ലായ്പ്പോഴും എന്റെ കുടുംബത്തെ പരിപാലിക്കുകയും ഏത് ആവശ്യത്തിനും ഒപ്പം നിൽക്കുകയും ചെയ്തു” എന്നായിരുന്നു ഹസീനയുടെ വാക്കുകൾ.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ബുധനാഴ്ച മുഖർജിക്ക് ആദരാഞ്ജലി അർപ്പിക്കുകയും
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയും മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചു. ശ്രീലങ്കയുടെയും അവിടുത്തെ ജനങ്ങളുടെയും യഥാർത്ഥ സുഹൃത്താണ് മുഖർജിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കൊളംബോയിലെ ഇന്ത്യാ ഹൌസിൽ നേരിട്ടെത്തി രാജപക്സെ ഇന്ത്യൻ അനുശോചന സന്ദേശം എഴുതി. അന്തരിച്ച മുൻ രാഷ്ട്രപതി ശ്രീലങ്കയുടെയും അവിടുത്തെ ജനങ്ങളുടെയും പ്രിയ സുഹൃത്തായിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്കു മാത്രമല്ല ശ്രീലങ്കയ്ക്കും ലോകമെമ്പാടും അദ്ദേഹത്തിൻറെ സൗഹൃദ നേതൃത്വത്തിന്റെ അഭാവം അനുഭവപ്പെടുമെന്ന് മഹീന്ദ്ര പറഞ്ഞു. മുൻ രാഷ്ട്രപതിയുടെ കുടുംബത്തിൻറെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു
Discussion about this post