കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വെച്ചാണ് കൊലപാതകം.
കൊലയാളി സംഘത്തിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ബി.വി.പി പ്രർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് സലാഹുദ്ദീൻ.
സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സലാഹുദ്ദീനെ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. സലാഹുദ്ദീന്റെ കാറിൽ ഒരു ബൈക്ക് വന്നു തട്ടുകയും രണ്ടാളുകൾ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ സലാഹുദ്ദീൻ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അതേസമയം മരിച്ച സലാഹുദ്ദീന് കോവിഡ് രോഗബാധയും സ്ഥിരീകരിച്ചു. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Discussion about this post