തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോവിഡ് ബാധിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറത്തു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആ യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 6 പേർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.ഇവരിൽ മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവായി. പ്രത്യേകം രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും പരിശോധനയിൽ ജയരാജന് പോസറ്റീവാവുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ പരിശോധനാ ഫലവും പോസറ്റീവാണ്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രി ജയരാജനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post