ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77ശതമാനമായി ഉയർന്നു. പരിശോധനാ നിരക്ക് ഉയർത്തിയതും നീരിക്ഷണം കൂടുതൽ ശക്തമാക്കിയതിനെ തുടർന്നുമാണ് രോഗമുക്തി നിരക്ക് ഉയർത്താൻ സാധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഏതാനും മാസങ്ങളായി കോവിഡ് മുക്തരുടെ നിരക്കിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഏകദേശം 50,000 രോഗികളാണ് മെയ് മാസ തുടക്കത്തിൽ രോഗമുക്തി നേടിയത്.എന്നാൽ, സെപ്റ്റംബറോടു കൂടി രോഗമുക്തി നിരക്ക് 36 ലക്ഷമായി ഉയർന്നു. രാജ്യത്ത് പ്രതിദിനം 70,000 പേരാണ് രോഗമുക്തി നേടി ആശുപത്രി വിടുന്നത്. രോഗമുക്തരായവർ ചികിത്സയിലുള്ളവരുടെ 3.8 മടങ്ങായി വർദ്ധിച്ചെന്ന് സർക്കാർ കണക്കുകളിൽ സൂചിപ്പിക്കുന്നുണ്ട്.
നിലവിൽ മൊത്തം കോവിഡ് രോഗികളിൽ നാലിലൊന്നു മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മരണനിരക്ക് 1.66 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയ 60 ശതമാനം പേരും മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിന്നാണ്.
Discussion about this post