സ്വർണക്കടത്ത് കേസിൽ തന്റെ മകൻ ജയ്സന്റെ പേര് പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയുമായി മന്ത്രി ഇ പി ജയരാജൻ. സ്വപ്നയ്ക്കൊപ്പം ജയ്സൻ നിൽക്കുന്ന ഫോട്ടോ പുറത്തു വിട്ടത് ബിനീഷ് കോടിയേരി ആണെന്നാണ് ഇ പി ജയരാജനും കുടുംബവും സംശയിക്കുന്നത്. സ്വർണക്കടത്ത് കേസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയാകുമ്പോൾ പരാതി ഉന്നയിക്കാനാണ് ജയരാജ് തീരുമാനിച്ചിട്ടുള്ളത്.
2018-ൽ പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ചു നല്കിയതിന് സ്വപ്ന സുരേഷിന് ഇ പി ജയരാജന്റെ മകൻ പാർട്ടി നൽകിയിരുന്നു. ബിനീഷ് കോടിയേരിയുടെ നിർദേശ പ്രകാരമാണ് പാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചനകൾ. ഈ പാർട്ടിക്കിടയിൽ എടുത്ത മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഫോട്ടോയായി പുറത്തു വന്നിട്ടുള്ളത്.2018-നു ശേഷം ജെയ്സനു സ്വപ്നയുമായി യാതൊരു ബന്ധവുമില്ലെന്നും ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ ബിനീഷ് കോടിയേരിയാണെന്നുമാണ് ഇ പി ജയരാജന്റെ വാദം.
Discussion about this post