കൊച്ചി: എറണാകുളത്ത് പിടിയിലായ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലും ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. അടിമാലിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര്‍ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു ഇയാൾ. ഇയാൾ ജോലി ചെയ്ത കട ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. അന്വേഷണം തുടരുകയാണ്.
രാജ്യവ്യാപകമായി എൻ ഐ എ നടത്തിയ പരിശോധനയിലാണ് 9 ഭീകരർ പിടിയിലായത്. ഇവരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും പിടിയിലായത്. മുർഷിദ് ഹസൻ, യാഖൂബ് ബിശ്വാസ്, മൊസറഫ് ഹസൻ എന്നിവരാണ് കേരളത്തിൽ അറസ്റ്റിലായത്. പാതാളത്തുനിന്നാണ് മുര്‍ഷിദ് ഹസന്‍ പിടിയിലായത്. യാക്കൂബിനേയും മുസാറഫിനേയും പെരുമ്പാവൂര്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുര്‍ഷിദ് ഹസനും യാക്കൂബും നിര്‍മാണത്തൊഴിലാളികളാണ്. മുസാറഫ് തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു.
ആറ് ഭീകരർ പിടിയിലായത് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മേഖലയിൽ നിന്നുമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 12 റെയ്ഡുകളാണ് എൻഐഎ നടത്തിയത്.
Discussion about this post