ചെന്നൈ : നഗരത്തിലെ കുറ്റവാളികൾക്കിടയിൽ നിന്നും കൗമാരക്കാരനായ പയ്യന്റെ വ്യത്യസ്തമായ ഒരു മോഷണ കഥ റിപ്പോർട്ട് ചെയ്ത് ചെന്നൈ പോലീസ്. തിങ്കളാഴ്ച, ഒരു മൊബൈൽ ഫോൺ മോഷണത്തിന് ഇടയിൽ പിടിക്കപ്പെട്ട 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ മോഷണത്തിനു പിറകിലെ കഥയറിയുന്നത്.
കോർപ്പറേഷൻ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥി, മൊബൈൽ ഫോണിന്റെ അഭാവം നിമിത്തം തന്റെ ക്ലാസുകൾ സ്ഥിരമായി നഷ്ടപ്പെടുന്നതിൽ ആശങ്കാകുലനായിരുന്നു. ബിസ്ക്കറ്റ് കച്ചവടക്കാരനായ അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും തുച്ഛവരുമാനം മാത്രമുള്ള കുടുംബത്തിലെ കുട്ടിക്ക് ഫോൺ വാങ്ങാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ഇതേ തുടർന്ന്, ഒരു ഫോൺ സംഘടിപ്പിക്കാൻ മോഷ്ടാക്കളോടൊപ്പം പയ്യൻ ചേർന്നു.പാളിപ്പോയ മോഷണ ശ്രമത്തിൽ പിടിയിലായപ്പോഴാണ് തിരുവൊട്ടിയൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ അറിഞ്ഞത്. നല്ലൊരു ഹൃദയത്തിനുടമയായ ഇൻസ്പെക്ടർ എസ്.ഭുവനേശ്വരി, കുട്ടിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു.










