ശ്രീനഗർ : 3 വർഷം മുമ്പ് ശ്രീനഗറിലെ കോതിബാഗിൽ സുരക്ഷാ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പെൺകുട്ടി ഇന്ന് മോദിക്കൊപ്പം ‘ഫിറ്റ് ഇന്ത്യ’ സംവാദത്തിൽ പങ്കെടുത്തു. അഫ്സാൻ ആഷിഖ് എന്ന ഈ പെൺകുട്ടി ഇന്ന് അറിയപ്പെടുന്നൊരു ഫുട്ബോളറാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും നടൻ മിലിന്ദ് സോമനുമുൾപ്പെടെയുള്ള പ്രമുഖർക്കൊപ്പമാണ് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ‘ഫിറ്റ് ഇന്ത്യ’ സംവാദത്തിൽ അഫ്സാൻ പങ്കെടുത്തത്.
കല്ലെറിഞ്ഞ പെൺകുട്ടി എന്നതിനെക്കാൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവളെന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് ഒരിക്കൽ അഫ്സാൻ ആഷിഖ് പറഞ്ഞിരുന്നു.അഫ്സാന്റെ ഈ ആഗ്രഹം ഇപ്പോൾ നിറവേറിയിരിക്കുകയാണ്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് അഫ്സാൻ ‘ഫിറ്റ് ഇന്ത്യ’ സംവാദത്തിൽ പങ്കെടുക്കുന്ന കാര്യം ആദ്യം പുറത്തു വിട്ടത്.
Discussion about this post