കൊച്ചി : മന്ത്രിയുടെ പുത്രനൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്തതല്ലെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് നടന്ന സൗഹൃദ കൂട്ടായ്മയ്ക്കിടയിൽ വച്ചാണ് ചിത്രം പകർത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി.ഫോട്ടോ എടുക്കുമ്പോൾ മന്ത്രി പുത്രനൊപ്പം മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഒപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ ഈ വെളിപ്പെടുത്തൽ. രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനായി മോർഫ് ചെയ്തെടുത്ത ഫോട്ടോയാണെന്ന ആരോപണം സ്വപ്നം നിഷേധിച്ചു. ചിത്രം വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
ഫോട്ടോ എടുക്കുന്ന സമയത്ത് സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായരും പി .എസ് സരിത്തും മന്ത്രിപുത്രനൊപ്പം ഉണ്ടായിരുന്നു എന്നും സ്വപ്ന ഓർക്കുന്നുണ്ട്. കൂടിക്കാഴ്ച്ച യാദൃശ്ചികമായി സംഭവിച്ചതാണെന്നും, സന്ദീപിന്റെയും സരിത്തിന്റെയുമൊപ്പം ഹോട്ടലിൽ എത്തിയപ്പോഴാണ് മന്ത്രിപുത്രനും കുടുംബാംഗങ്ങളും അവിടെയുണ്ടെന്നറിഞ്ഞത്. തുടർന്ന്, അവരെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണ് എന്നും സ്വപ്നം മൊഴി നൽകി.
Discussion about this post