ഡൽഹി: പ്രതിരോധങ്ങളെ അസ്ഥാനത്താക്കി സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ. പ്രതിദിന രോഗവർധനയുടെ കാര്യത്തിൽ കേരളം രാജ്യത്ത് രണ്ടാമതെത്തി. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ സംസ്ഥാനം. കൂടാതെ ആക്ടീവ് റേഷ്യോയിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നതെന്നും സ്ഥിഗതികൾ രൂക്ഷമാക്കുന്നു.
രോഗം ബാധിക്കുന്നവരുടെ ശരാശരിയിൽ 36.33 ശതമാനമാണ് കേരളത്തിന്റെ സ്ഥിതി. ഡിസ്ചാർജ് റേഷ്യോയിൽ കേരളം ഏറ്റവും പിന്നിലാണെന്നതും ശ്രദ്ധേയമാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 2,61,313 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും കുറവ് ആളുകൾ ചികിത്സയിൽ കഴിയുന്ന സംസ്ഥാനം മിസോറമാണ്. 344 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലിയിലാണ് രാജ്യത്ത് ഏറ്റവും കുറവ് ആളുകൾ ചികിത്സയിലുള്ളത്. 100 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തേക്കാൾ ജനസംഖ്യ കൂടുതലുള്ള ഉത്തർ പ്രദേശും ബിഹാറും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സ്ഥിതി മെച്ചമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Discussion about this post