സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ കൊലപാതകത്തിൽ ബിജെപിക്കെതിരായ ആരോപണങ്ങൾ അന്വേഷണ സംഘം ശരി വക്കുന്നില്ല എന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. ഒരു ചെറുപ്പകാരന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ എതിരാളികളുമായി കൂട്ടി കെട്ടി നേടാനാവുന്നതെല്ലാം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സിപിഎം നേടി കഴിഞ്ഞതിനു ശേഷമാണു, രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം എന്ന രീതിയിൽ അന്വേഷണം നീങ്ങുന്നതായി വാർത്ത വരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
തൃശ്ശൂർ കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ ജില്ലയിലെ അറിയപെടുന്ന നേതാവുമായിരുന്ന എം.കെ മുകുന്ദൻ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വാർത്തയും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. 1992 ൽ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് ആർ.കെ കൊച്ചനിയനെ കുത്തി കൊലപെടുത്തിയ കേസിൽ രണ്ടാം പ്രതിയെന്ന് ആരോപിക്കപെട്ട് ജയിൽവാസം അനുഭവിച്ച വ്യക്തിയാണ് മുകുന്ദൻ. അന്ന് ആർ.കെ കൊച്ചനിയന്റെ രക്തസാക്ഷിത്വത്തിൽ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും അക്രമങ്ങളഴിച്ചു വിട്ട അതേ സിപിഎം തന്നെ എം.കെ മുകുന്ദനു ജയ് വിളിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലെ വിരോധാഭാസം എത്രത്തോളമാണെന്ന് ജനം തിരിച്ചറിയേണ്ടതുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.
എസ്‌എഫ്‌ഐയുടെ ആദ്യ രക്തസാക്ഷി എന്ന് പറയപെടുന്ന പട്ടാമ്പി കോളേജിലെ സെയ്താലിയെ കൊന്ന കേസിലെ പ്രതിയെ തന്നെ പിന്നീട് എംഎൽഎ ആക്കിയ ചരിത്രമുള്ള സിപിഎമ്മിനു ഇത് പുത്തരിയല്ല. രക്തസാക്ഷിത്വങ്ങളെ വളമാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഈ ഏർപ്പാട് ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനക്ക് നല്ലതാണൊ എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സന്ദീപ് വാര്യർ ആവശ്യപ്പെടുന്നു.
‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം’ എന്നൊരു ചൊല്ലുണ്ട്. അത് സിപിഎമ്മിനെ മുന്നിൽ കണ്ടു കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ സാധിക്കിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം’ എന്നൊരു ചൊല്ലുണ്ട്. അത് സിപിഎമ്മിനെ മുന്നിൽ കണ്ടു കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ സാധിക്കില്ല.
ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ തൃശ്ശൂർ എഡിഷനിലെ രണ്ടാം പേജിൽ വന്നിട്ടുള്ള രണ്ട് വാർത്തകൾ സിപി എമ്മിന്റെ പഴയതും പുതിയതുമായ രണ്ട് രക്തസാക്ഷികളുമായി ബന്ധപെട്ടതാണു. കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവുമായി ബന്ധപെട്ട് ബിജെപിക്കെതിരെ വന്ന ആരോപണങ്ങളെ അന്വേഷണ സംഘം ശരി വക്കുന്നില്ല എന്നതാണു ആദ്യത്തെ വാർത്ത. ഒരു ചെറുപ്പകാരന്റെ ദാരുണമായ മരണത്തെ രാഷ്ട്രീയ എതിരാളികളുമായി കൂട്ടി കെട്ടി നേടാനാവുന്നതെല്ലാം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സിപിഎം നേടി കഴിഞ്ഞതിനു ശേഷമാണു, രാഷ്ട്രീയമല്ല കൊലപാതകത്തിനു കാരണം എന്ന രീതിയിൽ അന്വേഷണം നീങ്ങുന്നതായി വാർത്ത വരുന്നത്.
തൃശ്ശൂർ കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ ജില്ലയിലെ അറിയപെടുന്ന നേതാവുമായിരുന്ന എം.കെ മുകുന്ദൻ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നതാണു രണ്ടാമത്തെ വാർത്ത.
ആരാണീ മുകുന്ദൻ. 1992 ൽ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് ആർ.കെ കൊച്ചനിയനെ കുത്തി കൊലപെടുത്തിയ കേസിൽ രണ്ടാം പ്രതിയെന്ന് ആരോപിക്കപെട്ട് ജയിൽവാസം അനുഭവിച്ച വ്യക്തി. അന്ന് ആർ.കെ കൊച്ചനിയന്റെ രക്തസാക്ഷിത്വത്തിൽ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും അക്രമങ്ങളഴിച്ചു വിട്ട അതേ സിപിഎം തന്നെ എം.കെ മുകുന്ദനു ജയ് വിളിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലെ വിരോധാഭാസം എത്രത്തോളമാണെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്.
എസ്‌എഫ്‌ഐയുടെ ആദ്യ രക്തസാക്ഷി എന്ന് പറയപെടുന്ന പട്ടാമ്പി കോളേജിലെ സെയ്താലിയെ കൊന്ന കേസിലെ പ്രതിയെ തന്നെ പിന്നീട് എംഎൽഎ ആക്കിയ ചരിത്രമുള്ള സിപിഎമ്മിനു ഇത് പുത്തരിയല്ല. രക്തസാക്ഷിത്വങ്ങളെ വളമാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഈ ഏർപ്പാട് ഒരു മുഖ്യധാര രാഷ്ട്രീയ സംഘടനക്ക് നല്ലതാണൊ എന്ന് സിപിഎം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/4510604572314607/
Discussion about this post