ചെന്നൈ : ഐ.എസ്.ആർ.ഒ റോക്കറ്റുകൾ ഉപയോഗിച്ച് ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനു ഈടാക്കിയിരുന്ന 18% ജിഎസ്ടി കേന്ദ്രസർക്കാർ നിർത്തലാക്കി. സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബഹിരാകാശ മേഖലയിലെ ഇന്ത്യൻ സംരംഭകർ രംഗത്തുവന്നിട്ടുണ്ട്.
18% ശതമാനം ജിഎസ്ടി ഈടാക്കിയിരുന്നതിനാൽ മുമ്പ് വിദേശ റോക്കറ്റുകളുപയോഗിച്ച് മറ്റു രാജ്യങ്ങളിൽ വെച്ച് സാറ്റലൈറ്റുകൾ നിക്ഷേപിക്കാൻ ഇന്ത്യൻ സാറ്റലൈറ്റ് നിർമാതാക്കൾ നിർബന്ധിതരായിരുന്നു. കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇനിമുതൽ ഇന്ത്യയിൽ നിന്നുതന്നെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സാധിക്കും. ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബഹിരാകാശ മേഖലയിലെ സ്വകാര്യ ഇന്ത്യൻ സംരംഭകർ രണ്ട് വർഷത്തോളം സർക്കാരുമായി ജിഎസ്ടി നിർത്തലാക്കണമെന്ന കാര്യത്തിൽ ചർച്ച നടത്തിയിരുന്നു.
തുടർന്നാണ് 18% ജിഎസ്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ഐഎസ്ആർഒയുടേയും ആൻട്രിക്സ് കോർപ്പറേഷന്റേയും റോക്കറ്റുകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിഎസ്ടി ഒഴിവാക്കിയതെന്ന് അജയ് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post