Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

by Brave India Desk
Oct 15, 2020, 09:13 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പശ്ചാത്യ ദര്‍ശനങ്ങള്‍ മലയാള കവിത ലോകത്തെ ഒളിഞ്ഞും തെളിഞ്ഞും അടിപ്പെടുത്തിയ കാലഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊന്നി നിന്ന കവിതകളിലൂടെ സാഹിതി ഹൃദയം കവര്‍ന്ന മഹാകവിയാണ് അക്കിത്തം. പുരോഗമനം എന്നതിനെ പശ്ചാത്യ അനുകരണം എന്ന് പേരിട്ട് വിളിക്കേണ്ടി വന്ന ഗതികേടുകള്‍ക്കിടയില്‍ പുതിയ ഇതിഹാസം കുറിക്കാന്‍ അക്കിത്തത്തിന് കഴിഞ്ഞു. ആത്മീയതയുടെ ആഴത്തിലുള്ള ദര്‍ശനങ്ങളും, ഭാരതീയ പാരമ്പര്യത്തിന്റെ ചിന്താ സരണിയും അക്കിത്തത്തെ മറ്റ് കവികളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. പശ്ചാത്ത്യ അനുകരണങ്ങളുടെ കെട്ടുകാഴ്ചകള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ഭാരതീയ പാരമ്പര്യത്തിന്റെ തേരു തെളിച്ച് സ്വയം തെളിച്ച പാതയിലൂടെ അക്കിത്തം മുന്നോട്ട് പോയി. അവഗണിക്കാന്‍ ശ്രമിച്ചിട്ടും അതിന ്കഴിയാത്ത വിധത്തില്‍ അക്കിത്തം മലയാള സാഹിത്യ മണ്ഡലത്തില്‍ തെളിച്ച വെളിച്ചം പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.

‘സ്‌നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവന്‍ കൊണ്ടും
സ്‌നേഹിക്കും ലോകം തിരിച്ച്‌ചെന്നെയു
മേന്നെ നണ്ണി;
മറിച്ചാണെങ്കില്‍ സ്‌നേഹിച്ചീടുവാന്‍
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക
മെന്തിനു കൊള്ളാം?’

Stories you may like

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

എന്നെഴുതിയ കവിയോളം പുരോഗമനം മറ്റെവിടെ നിന്ന് കിട്ടും മലയാള കവിതയ്ക്ക് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവിലായിരം സൗരമണ്ഡലം’ എന്നും ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മല പൗര്‍ണമി’ എന്നും കുറിച്ച കവിയോളം കാല്‍പനീക ധീരത മറ്റെവിടെ ദര്‍ശിക്കാനാകും. കേരള സാഹിത്യ മണ്ഡലത്തില്‍ ആത്മ ബോധത്തിന്റെ നിറനിലാവുമായി കവി ബുദ്ധനായി അക്കിത്തം എന്നും വെളിച്ചം പകര്‍ന്നു. ഏത് കാര്‍മേഘങ്ങളെയും അതിജീവിച്ച് കവി നെഞ്ചേറ്റിയ സാനതന ധര്‍മ്മത്തൊപ്പം അത് എഴുത്തിന്റെ ലോകത്ത് വെളിച്ചം പകര്‍ന്നു.

പുരോഗമനകാലസാഹിത്യ രംഗം മാക്‌സിയന്‍ ദര്‍ശനങ്ങളുടെ കുഴലൂത്തായി പോയ കാലഘട്ടത്തില്‍ ‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന കവി കുറിച്ച വരികള്‍ ഏറ്റുപാടാനും ഭാഷാ സ്‌നേഹികളുണ്ടായി. ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ മലയാള കവിതയുടെ തന്നെ ഇതിഹാസമായി. സംഘപരിവാര്‍ കവി എന്നിങ്ങനെ രാഷ്ട്രീയ ആക്രമണം വരെ നേരിട്ട കവി സ്വയം അടയാളപ്പെടുത്തിയത് മറ്റാരേക്കാളും പുരോഗമന ആശയങ്ങളെ പുല്‍കുന്നവനും, ഭാരതീയ ദര്‍ശനങ്ങളില്‍ അഭിരമിക്കുന്നവനും ആണ് താനെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ്.

കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നും പിറന്ന ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത ഇടതുപക്ഷ പ്രസ്ഥാനവത്ക്കരത്തോടുള്ള വലിയ കലഹമായാണ് വിലയിരുത്തപ്പെടുന്നത്. പുരോഗമനം എന്ന പദത്തെ മാര്‍ക്‌സിയന്‍ ചരട് കൊണ്ട് കെട്ടുന്ന അടിമത്തത്തെ കവി നിസാരമായി ചുവിട്ടി പുറത്താക്കി. കവിത പുറത്ത് വന്നതോട് കൂടി അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു. പിന്നീടിക്കാലവും ആ എതിര്‍പ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ എതിരിട്ടു കൊണ്ടിരുന്നു.

‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ പങ്കുവെക്കുന്ന ആക്ഷോഭ്യമായ ആശയകരുത്ത് പക്ഷേ അക്കിത്തത്തിന് സഹജഭാവമായിരുന്നു. വിമര്‍ശനങ്ങളെ ആനപ്പുറത്തിരുന്ന് പുഞ്ചിരിയോടെ നോക്കി നിന്ന് സാത്വീക ഭാവത്തിന് മുന്നില്‍ പക്ഷേ എതിര്‍ സ്വരങ്ങള്‍ പത്തിമടക്കി പിന്‍വാങ്ങി. അക്കിത്തത്തോളം വലിയ മാനവീകനും, അദ്ദേഹത്തോളം ആത്മീയനും, ആരുണ്ടിവിടെ എന്ന ചോദ്യം ഓരോ ഘട്ടത്തിലും മലയാള സാഹിത്യ നഭസ്സില്‍ മുഴങ്ങി കൊണ്ടിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരം അല്‍പം വൈകിയെങ്കിലും അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ അത് മലയാളസാഹിത്യത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാവുകയായിരുന്നു.

മലയാള കാവ്യ നഭസ്സില്‍ അര്‍ത്ഥവത്തായ മഹാശൂന്യത ബാക്കിയാക്കി ജീവിതേതിഹാസത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മഹാകവി പിന്‍വാങ്ങുകയാണ്..ജീവല്‍തുടിപ്പായ വരികള്‍ ആസ്വാദകര്‍ക്കായി ബാക്കി വെച്ച്…

 

 

Tags:
Share1
Tweet
Send
Share

Latest stories from this section

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

Latest News

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies