Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മഹാകവി ഇതിഹാസമായി: കാവ്യഭാവത്തിന്റെ നിത്യ നിര്‍മ്മല പൗര്‍ണമി ബാക്കി

by Brave India Desk
Oct 15, 2020, 09:13 am IST
in Kerala
Share on FacebookTweetWhatsAppTelegram

പശ്ചാത്യ ദര്‍ശനങ്ങള്‍ മലയാള കവിത ലോകത്തെ ഒളിഞ്ഞും തെളിഞ്ഞും അടിപ്പെടുത്തിയ കാലഘട്ടത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊന്നി നിന്ന കവിതകളിലൂടെ സാഹിതി ഹൃദയം കവര്‍ന്ന മഹാകവിയാണ് അക്കിത്തം. പുരോഗമനം എന്നതിനെ പശ്ചാത്യ അനുകരണം എന്ന് പേരിട്ട് വിളിക്കേണ്ടി വന്ന ഗതികേടുകള്‍ക്കിടയില്‍ പുതിയ ഇതിഹാസം കുറിക്കാന്‍ അക്കിത്തത്തിന് കഴിഞ്ഞു. ആത്മീയതയുടെ ആഴത്തിലുള്ള ദര്‍ശനങ്ങളും, ഭാരതീയ പാരമ്പര്യത്തിന്റെ ചിന്താ സരണിയും അക്കിത്തത്തെ മറ്റ് കവികളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. പശ്ചാത്ത്യ അനുകരണങ്ങളുടെ കെട്ടുകാഴ്ചകള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ഭാരതീയ പാരമ്പര്യത്തിന്റെ തേരു തെളിച്ച് സ്വയം തെളിച്ച പാതയിലൂടെ അക്കിത്തം മുന്നോട്ട് പോയി. അവഗണിക്കാന്‍ ശ്രമിച്ചിട്ടും അതിന ്കഴിയാത്ത വിധത്തില്‍ അക്കിത്തം മലയാള സാഹിത്യ മണ്ഡലത്തില്‍ തെളിച്ച വെളിച്ചം പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.

‘സ്‌നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവന്‍ കൊണ്ടും
സ്‌നേഹിക്കും ലോകം തിരിച്ച്‌ചെന്നെയു
മേന്നെ നണ്ണി;
മറിച്ചാണെങ്കില്‍ സ്‌നേഹിച്ചീടുവാന്‍
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക
മെന്തിനു കൊള്ളാം?’

Stories you may like

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

എന്നെഴുതിയ കവിയോളം പുരോഗമനം മറ്റെവിടെ നിന്ന് കിട്ടും മലയാള കവിതയ്ക്ക് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവിലായിരം സൗരമണ്ഡലം’ എന്നും ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മല പൗര്‍ണമി’ എന്നും കുറിച്ച കവിയോളം കാല്‍പനീക ധീരത മറ്റെവിടെ ദര്‍ശിക്കാനാകും. കേരള സാഹിത്യ മണ്ഡലത്തില്‍ ആത്മ ബോധത്തിന്റെ നിറനിലാവുമായി കവി ബുദ്ധനായി അക്കിത്തം എന്നും വെളിച്ചം പകര്‍ന്നു. ഏത് കാര്‍മേഘങ്ങളെയും അതിജീവിച്ച് കവി നെഞ്ചേറ്റിയ സാനതന ധര്‍മ്മത്തൊപ്പം അത് എഴുത്തിന്റെ ലോകത്ത് വെളിച്ചം പകര്‍ന്നു.

പുരോഗമനകാലസാഹിത്യ രംഗം മാക്‌സിയന്‍ ദര്‍ശനങ്ങളുടെ കുഴലൂത്തായി പോയ കാലഘട്ടത്തില്‍ ‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന കവി കുറിച്ച വരികള്‍ ഏറ്റുപാടാനും ഭാഷാ സ്‌നേഹികളുണ്ടായി. ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ മലയാള കവിതയുടെ തന്നെ ഇതിഹാസമായി. സംഘപരിവാര്‍ കവി എന്നിങ്ങനെ രാഷ്ട്രീയ ആക്രമണം വരെ നേരിട്ട കവി സ്വയം അടയാളപ്പെടുത്തിയത് മറ്റാരേക്കാളും പുരോഗമന ആശയങ്ങളെ പുല്‍കുന്നവനും, ഭാരതീയ ദര്‍ശനങ്ങളില്‍ അഭിരമിക്കുന്നവനും ആണ് താനെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ്.

കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നും പിറന്ന ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത ഇടതുപക്ഷ പ്രസ്ഥാനവത്ക്കരത്തോടുള്ള വലിയ കലഹമായാണ് വിലയിരുത്തപ്പെടുന്നത്. പുരോഗമനം എന്ന പദത്തെ മാര്‍ക്‌സിയന്‍ ചരട് കൊണ്ട് കെട്ടുന്ന അടിമത്തത്തെ കവി നിസാരമായി ചുവിട്ടി പുറത്താക്കി. കവിത പുറത്ത് വന്നതോട് കൂടി അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു. പിന്നീടിക്കാലവും ആ എതിര്‍പ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ എതിരിട്ടു കൊണ്ടിരുന്നു.

‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ പങ്കുവെക്കുന്ന ആക്ഷോഭ്യമായ ആശയകരുത്ത് പക്ഷേ അക്കിത്തത്തിന് സഹജഭാവമായിരുന്നു. വിമര്‍ശനങ്ങളെ ആനപ്പുറത്തിരുന്ന് പുഞ്ചിരിയോടെ നോക്കി നിന്ന് സാത്വീക ഭാവത്തിന് മുന്നില്‍ പക്ഷേ എതിര്‍ സ്വരങ്ങള്‍ പത്തിമടക്കി പിന്‍വാങ്ങി. അക്കിത്തത്തോളം വലിയ മാനവീകനും, അദ്ദേഹത്തോളം ആത്മീയനും, ആരുണ്ടിവിടെ എന്ന ചോദ്യം ഓരോ ഘട്ടത്തിലും മലയാള സാഹിത്യ നഭസ്സില്‍ മുഴങ്ങി കൊണ്ടിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ പുരസ്‌ക്കാരം അല്‍പം വൈകിയെങ്കിലും അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ അത് മലയാളസാഹിത്യത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാവുകയായിരുന്നു.

മലയാള കാവ്യ നഭസ്സില്‍ അര്‍ത്ഥവത്തായ മഹാശൂന്യത ബാക്കിയാക്കി ജീവിതേതിഹാസത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മഹാകവി പിന്‍വാങ്ങുകയാണ്..ജീവല്‍തുടിപ്പായ വരികള്‍ ആസ്വാദകര്‍ക്കായി ബാക്കി വെച്ച്…

 

 

Tags:
Share1TweetSendShare

Latest stories from this section

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

Discussion about this post

Latest News

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies