വാഷിംഗ്ടൺ ഡിസി : ടിബറ്റിലെ അധിനിവേശത്തിനു ശേഷം ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക. ടിബറ്റ് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായ റോബർട്ട് ഡെസ്ട്രോയെ ടിബറ്റ് പ്രശ്നങ്ങളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ബീജിംഗും ടിബറ്റൻ പരമാധികാരി ദലൈലാമയും തമ്മിൽ വ്യക്തമായ ധാരണയോടെ പ്രവർത്തിക്കുകയെന്നത് ഇദ്ദേഹത്തിന്റെ ചുമതലയായിരിക്കും. ടിബറ്റിന്റെ സാംസ്കാരിക, സാമൂഹിക, മതപരമായ തനതു സ്വത്വം കാത്തുസൂക്ഷിക്കുക എന്നതാവും ഡെസ്ട്രോയുടെ ചുമതല. അമേരിക്കയിലെ പേരുകേട്ട മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളാണ് റോബർട്ട് ഡെസ്ട്രോ.
ന്യൂനപക്ഷ വിഭാഗങ്ങളെ കൊണ്ട് തുച്ഛ വരുമാനത്തിൽ കഠിനമായി ജോലി ചെയ്യിപ്പിക്കുന്ന ചൈനയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് എതിരെയും അന്വേഷണമുണ്ടാകും. ഉൽപാദന മേഖലയിലെ കുത്തക കൈയ്യടക്കി വയ്ക്കാൻ കഠിനമായ അധിക ജോലികൾക്ക് ടിബറ്റിലെയും ചൈനയിലെയും ജനങ്ങളെ സർക്കാർ നിർബന്ധിക്കുന്നുവെന്ന ആക്ഷേപം ഐക്യരാഷ്ട്രസഭയും മുൻപ് ഉയർത്തിയിരുന്നു.
Discussion about this post