തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. കൊവിഡ് കാലമായതിനാൽ കർശന നിയന്ത്രണങ്ങളാണ് പ്രചാരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള ആവേശകരമായ കൊട്ടിക്കലാശം ഇത്തവണ ഉണ്ടാകില്ല.
പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളൂ. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ല. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂവെന്നും നിർദ്ദേശത്തിൽ പറയുന്നു.
റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ ജാഥകൾ ഒഴിവാക്കണം. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Discussion about this post