ലണ്ടൻ: കോഴികളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ചെയ്ത പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മുപ്പത്തിയേഴുകാരനായ റഹാൻ ബെയ്ഗാണ് മ്ലേച്ഛമായ ഈ കുറ്റകൃത്യം ചെയ്തത്. സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്താണ് ഇയാൾ വളർത്ത് കോഴികളെയും പീഡിപ്പിച്ചിരുന്നത്.
വീടിനുള്ളിലെ ഒഴിഞ്ഞ മുറിയിൽ വെച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചിരുന്നത്. ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഗോപ്രോ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ‘ഫാമിലി വീഡിയോസ്’ എന്ന പേരിലുള്ള ഫോള്‍ഡറിലാണ് സൂക്ഷിച്ചിരുന്നത്. കോഴികളെ പീഡിപ്പിക്കുന്നത് റെഹാന് ഒരു ഹരമായിരുന്നെന്ന് ഭാര്യ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
നികൃഷ്ടനെന്നും നീചനെന്നും മ്ലേച്ഛനെന്നുമാണ് കേസ് പരിഗണിക്കവെ റെഹാനെ കോടതി വിശേഷിപ്പിച്ചത്. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന വ്യക്തികള്‍ക്ക് പോലും സംഭവം നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ മാനസികാവസ്ഥ പ്രാകൃതവും പ്രകൃതി വിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post