ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമാധികാരി അയത്തുള്ള മുജ്തബ ഖമനയി അതീവ ഗുരുതരമായആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ്-ഇസ്രായേൽ സംയുക്തവ്യോമാക്രമണത്തിൽ പരിക്കേറ്റ മുജ്തബയുടെ മുഖം ആഴത്തിൽ വെന്തുരുകിയതായുംസംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ’ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. മുഖത്തും ചുണ്ടുകൾക്കും ഏറ്റ കടുത്ത പൊള്ളൽഭേദമാക്കാൻ വൈകാതെ തന്നെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകേണ്ടി വരുമെന്നാണ് മെഡിക്കൽസംഘം നൽകുന്ന സൂചന.
ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മുജ്തബ നിലവിൽ കൃത്രിമക്കാൽ (Prosthetic leg) ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെഇദ്ദേഹത്തിന്റെ കാലിൽ മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കി. കൂടാതെ പരിക്കേറ്റകൈകളിലൊന്നിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിന്റെ പ്രവർത്തനം പൂർണ്ണസ്ഥിതിയിലാകാൻഇനിയും സമയമെടുക്കും. ഫെബ്രുവരി 28-ന് പിതാവ് അലി ഖമനയി കൊല്ലപ്പെട്ട അതേവ്യോമാക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത്. തന്റെ പിതാവിനും ഭാര്യയ്ക്കും മകനുമൊപ്പംകഴിഞ്ഞിരുന്ന ബങ്കറിലുണ്ടായ സ്ഫോടനമാണ് ഈ ഗുരുതര പരിക്കുകൾക്ക് കാരണമായത്.
ശാരീരികമായി തളർന്ന നിലയിലാണെങ്കിലും മുജ്തബ ഖമനയി മാനസികമായി പൂർണ്ണാരോഗ്യംനിലനിർത്തുന്നുണ്ടെന്നും ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്നുമാണ് ഇറാൻ ഔദ്യോഗികമായിനൽകുന്ന വിശദീകരണം. എന്നാൽ സുരക്ഷാ കാരണങ്ങളാലും ശാരീരിക അവശതകളാലുംഅദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ ഇറാൻപ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. ഇസ്രായേൽ വീണ്ടും ലൊക്കേഷൻ ട്രാക്ക് ചെയ്യുമെന്ന ഭയത്താൽ സൈനിക കമാൻഡർമാർ പോലുംനേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കി സീൽ ചെയ്ത കത്തുകൾ വഴിയാണ് നിലവിൽ ആശയവിനിമയംനടത്തുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഇറാന്റെ ഭരണതലപ്പത്തെ ഈഅനിശ്ചിതത്വം നിർണ്ണായകമാണ്












