ന്യൂഡൽഹി : ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ടണലുകൾ നിർമ്മിക്കാൻ പദ്ധതിയിട്ട് ഇന്ത്യ. നിരന്തരം ലഡാക്ക് അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്ന ചൈനയ്ക്കുള്ള മറുപടി കൂടിയാണ് ഈ വികസന പ്രവർത്തനങ്ങൾ. പുതിയ ടണലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സൈനിക നീക്കങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ 100 കിലോമീറ്ററിലധികം ദൂരമുള്ള 10 ടണലുകൾ നിർമിക്കാനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. അധികാരികളുമായുള്ള ചർച്ചകൾക്കുശേഷം ടണലുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇന്ത്യയുടെ ഈ തീരുമാനം ചൈനയെ കൂടുതൽ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. ദിവസങ്ങൾക്കു മുമ്പ്, ജമ്മുകശ്മീരിലെ വികസനപ്രവർത്തനങ്ങളാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ചൈന രംഗത്തു വന്നിരുന്നു.
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളാണ് ചൈനയുടെ പ്രശ്നമെങ്കിൽ അത് ഇനിയും തുടരുമെന്ന് ഇന്ത്യ മറുപടിയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലഡാക്കിൽ കൂടുതൽ ടണലുകൾ നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
Discussion about this post