കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ്സ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തുന്നു. നിലമ്പൂരിലെ എജ്യൂക്കേഷൻ കണസൽട്ടന്റായിരുന്ന സിബി വയലിലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് മൊഴിയെടുക്കുന്നത്.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് സിബി കോടികൾ തട്ടിയെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് കോഴിക്കോട് സബ് സോണൽ ഓഫീസിൽ ഷൗക്കത്തിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നത്.
ആര്യാടൻ ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപ്പത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഷൗക്കത്തിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നത്.
Discussion about this post