ദിസ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ശിവസേനാ മേധാവി ആയിരുന്ന ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ് താക്കറെയെന്നാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.
“ഉദ്ധവ് രാജ്യത്തിന്റെ വിശ്വാസത്തെയാണ് ചതിച്ചിരിക്കുന്നത്. ബാലാ സാഹിബിന്റെ മകനായി ഇരിക്കാൻ യാതൊരു യോഗ്യതയും ഇയാൾക്ക് ഇല്ല. സ്വന്തം പിതാവിനും മഹാരാഷ്ട്രയ്ക്കും ഇന്ത്യയ്ക്കും വളരെ വലിയ അപമാനമാണ് ഉദ്ധവ് വരുത്തി വെച്ചിരിക്കുന്നത്.’- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മുംബൈ പോലീസ് കമ്മീഷണറേയും ശർമ രൂക്ഷമായി വിമർശിച്ചു.’വളരെ ധീരനായ ഒരു ഉദ്യോഗസ്ഥനാണ് മുംബൈ പോലീസ് കമ്മീഷണർ പരംവീർ സിങ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്നാൽ അർണബിന് പോലെ ഒരാളെ പിടിക്കാൻ എ.കെ 47 തോക്കുകളുമായി പോലീസുകാരെ അയച്ചപ്പോൾ തെളിഞ്ഞത് അയാൾ ഇന്ത്യയിലെ ഏറ്റവും ഭീരുവായ ഉദ്യോഗസ്ഥനാണെന്നാണ്.’ മഹാരാഷ്ട്ര സർക്കാർ അർണബ് ഗോസ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശർമ, പൊതു സദസ്സിൽ വച്ച് അർണബിനോട് മാപ്പ് ചോദിക്കണമെന്നും, ആസാമിലെ ജനങ്ങൾ ആകാംക്ഷയോടെ എല്ലാം വീക്ഷിക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജനാധിപത്യത്തിന്റെ ശബ്ദം കേൾക്കണമെന്നും ശർമ ആവശ്യപ്പെട്ടു.
Discussion about this post