കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം എൽ എ കമറുദ്ദീൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 77 കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
നൂറിലേറെ വഞ്ചനാ കേസുകളിൽ പ്രതിയാണ് എം സി കമറുദ്ദീൻ. മഞ്ചേശ്വരം എം എൽ എയാണ് കമറുദ്ദീൻ. എം എൽ എക്കെതിരെ തെളിവ് കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. 35 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കമറുദ്ദീനെതിരെയുള്ള പരാതി.
ചന്തേര സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. പൂക്കോയ തങ്ങളെയും ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ആദ്യ കേസെടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ്. കമറുദ്ദീൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഐപിസി 420, ഐപിസി 34 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
Discussion about this post