തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ നിലപാടെടുത്ത് ഇഡി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും ഇഡി വ്യക്തമാക്കി. മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇഡി അറിയിച്ചു.
രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി അറിയിച്ചു. അതേസമയം ശബ്ദരേഖയുമായി ബന്ധപ്പെട്ട് പൊലീസിലും ജയിൽ വകുപ്പിലും ആശയക്കുഴപ്പം തുടരുകയാണ്. ശബ്ദം തൻറേതെനന് സ്വപ്ന തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഏത് വകുപ്പിൽ കേസെടുത്ത് അന്വേഷിക്കുമെന്നതാണ് പൊലീസിന്റെ സംശയം.
ശബ്ദം തൻറേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞുവെന്ന് ഇന്നലെ വ്യക്തമാക്കിയ ജയിൽവകുപ്പ് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ശബ്ദരേഖ ചോർച്ചക്ക് പിന്നിൽ പൊലീസ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു.
Discussion about this post