ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പൂർത്തിയായി. ആർക്കും കേവലഭൂരിപക്ഷമില്ല. കഴിഞ്ഞതവണ 99 സീറ്റ് നേടിയ ടി.ആര്.എസിന് (തെലങ്കാന രാഷ്ട്ര സമിതി) 56 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 43 സീറ്റും ബി.ജെ.പിയ്ക്ക് 48 സീറ്റും ആണ് ലഭിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ 4 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഇത്തവണ ആകെ 74.67 ലക്ഷം വോട്ടര്‍മാരാണുള്ളത്. 34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്.
അതേസമയം 26-ാം നമ്പര്‍ വാര്‍ഡിലെ 69-ാം പോളിങ്ങ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ഇതേതുടര്‍ന്ന് ഫലങ്ങള്‍ വൈകുന്നേരമോ രാത്രിയിലോ മാത്രമേ പൂര്ണ്ണമാവൂ എന്നാണ് സൂചന. വോട്ടെണ്ണുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
.
ആകെ സീറ്റ് – 150 വിജയം 2016-ലെ സീറ്റുകള്‍
ടി.ആര്.എസ് 56 99
എ.ഐ.എം.ഐ.എം 43 44
ബി.ജെ.പി 48 4
കോണ്‍ഗ്രസ് 2 2
മറ്റുള്ളവര്‍ 0 1
Discussion about this post