തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ നീക്കത്തിന് തിരിച്ചടി. കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിൽ ഗവർണ്ണർ വിശദീകരണം തേടി. സഭാ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച ഒരു മണിക്കൂർ സമ്മേളിച്ച് നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമാണ് നീക്കം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സമ്മേളനത്തിൽ സംസാരിക്കുമെന്നായിരുന്നു തീരുമാനം.
സമ്മേളനം ചേരുന്നതെന്തിനെന്ന ഗവർണ്ണറുടെ ചോദ്യത്തിന് അടിയന്തിര സാഹചര്യം ഉണ്ടെന്നാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്. ഇത് ഗവർണ്ണർക്ക് മുന്നിൽ സർക്കാർ വിശദീകരിക്കേണ്ടി വരും.
Discussion about this post