ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റ രണ്ട് കേസുകളാണ് പുതിയതായി ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യമറിയിച്ചത്. ബ്രിട്ടൻ ജാഗ്രതയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ പെടുന്നനെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായത് ഇതിനാലാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം കണ്ടെത്തിയ അതിവേഗത്തിൽ പടരുന്ന കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ബ്രിട്ടൻ. ബ്രിട്ടനിൽ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതിനെത്തുടർന്ന് ലോകരാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post