കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം എസ് ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. പ്രോട്ടോക്കോൾ ലംഘനം നടത്തി നിരവധി നയതന്ത്ര ബാഗേജുകൾ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ കടത്തിയിരുന്നു. നയതന്ത്ര ചാനൽ വഴി പ്രോട്ടോക്കോൾ വകുപ്പിന്റെ അനുമതിയോടെ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിക്കും.
അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാങ്കേതികത്വം പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞു മാറുകയായിരുന്നു.
നിലവിൽ കേന്ദ്ര സർക്കാരിന്റെ അഞ്ച് ഏജൻസികൾ സംയുക്തമായാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെടെ 34 പേർ അറസ്റ്റിലായിരുന്നു.
Discussion about this post