Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

ചെങ്കോട്ടയിൽ അക്രമികൾ ദേശീയ പതാകയെ അധിക്ഷേപിച്ച സംഭവം; കുറ്റവാളികളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയും

by Brave India Desk
Jan 27, 2021, 08:50 am IST
in Article
Share on FacebookTweetWhatsAppTelegram

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയുടെ വെബിൽ ദേശീയ പതാക ഉൾപ്പെടെയുള്ള ദേശീയ പ്രതീകങ്ങളെ അധിക്ഷേപിച്ച സമരക്കാരെ അനുകൂലിച്ച് ലേഖനം. ‘സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട‘ എന്ന തലക്കെട്ടിൽ പി കെ മണികണ്ഠൻ എഴുതിയ ലേഖനത്തിലാണ് ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക കെട്ടിയ ക്രിമിനലുകളെ വീരപുരുഷന്മാരായി ചിത്രീകരിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ എതിർക്കുന്ന രാജ്യത്തെ ഒരു ചെറിയ വിഭാഗം ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ പിന്തുണയോടെ നടത്തിയ അക്രമങ്ങളെയും നഗ്നമായ നിയമ ലംഘനങ്ങളെയും ‘ഭരണ വിരുദ്ധവികാരം തിളച്ച കര്‍ഷകരുടെ പ്രതിഷേധം‘ എന്നാണ് ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

‘രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തില്‍ യുവാക്കള്‍ ചെങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യന്‍ സമരചരിത്രത്തിന്റെയും പാഠമാവും‘ എന്നും ലേഖനത്തിൽ പറയുന്നു. സമരാനുകൂലികൾ വാളുകളും മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ചില പൊലീസുകാരുടെ നില ഗുരുതരമാണ്. സമരക്കാർ ഒരു വനിതാ പൊലീസുകാരിയെ ഉൾപ്പെടെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ സഹിതം കാണിച്ചിരുന്നു. എന്നാൽ, ‘ഇതിനിടെ, ഏതാനും പോലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും അല്‍പസമയത്തിനുള്ളില്‍ സ്ഥിതി ശാന്തമായി‘ എന്നാണ് മണികണ്ഠൻ എഴുതിയിരിക്കുന്നത്.

‘ട്രാക്ടര്‍ റാലികള്‍ക്കു പോകാന്‍ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകള്‍ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു‘, ‘പല തരത്തിലുള്ള വാളുകളേന്തി അവര്‍ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു‘ തുടങ്ങി മൂന്നാം കിട ആഴ്ചപ്പതിപ്പുകളിലെ നോവലുകളിൽ നായകന്മാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളും ലേഖനത്തിൽ കാര്യമായി വാരി വിതറിയിട്ടുണ്ട്.

‘ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയില്‍ കണ്ട സമരക്കാരുടെ ഭാവപ്പകര്‍ച്ച‘ എന്നും മണികണ്ഠൻ അക്രമികളുടെ പ്രകടനത്തെ വാഴ്ത്തുന്നുണ്ട്. ‘ഏതു സൈന്യത്തെയും ചെറുക്കാനുറപ്പിച്ച പോലെ അവര്‍ വടികള്‍ കൈകളിലുറപ്പിച്ചു‘ എന്ന സൈനിക വിരുദ്ധമായ വാചകം സമരക്കാരെ നേരിടാൻ നിൽക്കുന്ന പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളെ ശത്രുസ്ഥാനത്ത് നിർത്തുന്നതാണ്.

സമരത്തിന്റെ പേരിൽ നടന്ന ദേശവിരുദ്ധതയും അക്രമങ്ങളും ചില ദേശീയ മാധ്യമങ്ങളും ദൂരദർശനും ഉൾപ്പെടെ നിഷ്പക്ഷമായി ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചപ്പോൾ മലയാള മുഖ്യധാരാ മാധ്യമങ്ങൾ പതിവു പോലെ അക്രമികളെ വെള്ളപൂശുന്ന നയമാണ് പിന്തുടർന്നത് എന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ദേശീയതയെ പരസ്യമായി അപമാനിക്കുന്നവരെ സ്വാതന്ത്ര്യ സമര പോരാളികൾക്ക് പോലും നൽകാൻ മടിക്കുന്ന വീരപരിവേഷം നൽകി അവതരിപ്പിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ‘മത തീവ്രവാദികളെക്കാൾ രാജ്യം ഭയക്കേണ്ടത് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെയാണ്’ എന്ന ജിതിൻ കെ ജേക്കബിന്റെ അഭിപ്രായ പ്രകടനം ഈ അവസരത്തിൽ സ്മരണീയമാണ്.

Tags: mathrubhumiarticleFarmers' Riots
Share7TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം ; നടപടി അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ; യുഎൻ നിയമങ്ങളുടെ ലംഘനമെന്ന് റഷ്യ

റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം ; നടപടി അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ; യുഎൻ നിയമങ്ങളുടെ ലംഘനമെന്ന് റഷ്യ

മഞ്ച് = ക്രഞ്ച്; ആ ശബ്ദം ഇന്നും കാതിലുണ്ടോ?90’s കിഡ്‌സ് സ്‌പെഷ്യൽ

മഞ്ച് = ക്രഞ്ച്; ആ ശബ്ദം ഇന്നും കാതിലുണ്ടോ?90’s കിഡ്‌സ് സ്‌പെഷ്യൽ

സാമ്പത്തിക ക്രമക്കേടുകൾ, നിരന്തരം സംഘർഷങ്ങൾ ; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

സാമ്പത്തിക ക്രമക്കേടുകൾ, നിരന്തരം സംഘർഷങ്ങൾ ; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

ഐടി കമ്പനി സോപ്പ് ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും?; ‘മമ്മീ വിളിയിലൂടെ 2,850 കോടി;ഒരൊറ്റ പേര് സന്തൂർ…

ഐടി കമ്പനി സോപ്പ് ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും?; ‘മമ്മീ വിളിയിലൂടെ 2,850 കോടി;ഒരൊറ്റ പേര് സന്തൂർ…

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യക്ക് കരുത്താർന്ന വളർച്ച: ജിഡിപി 7.4 ശതമാനത്തിലേക്ക്

കോൺഗ്രസും ഒവൈസിയുമായി ചങ്ങാത്തമില്ല;  ദേവേന്ദ്ര ഫഡ്‌നാവിസ്

കോൺഗ്രസും ഒവൈസിയുമായി ചങ്ങാത്തമില്ല;  ദേവേന്ദ്ര ഫഡ്‌നാവിസ്

ബിരിയാണി മേടിച്ചാൽ പാട്ടെഴുതാം എന്ന് പറഞ്ഞു, ശേഷം അത് എഴുതാൻ വേണ്ടി വന്നത് ഒരു മിനിറ്റ് മാത്രം;  നിങ്ങളെ പോലെ ഒരു ജന്മം ഇനിയില്ല ഗിരീഷേട്ടാ

ബിരിയാണി മേടിച്ചാൽ പാട്ടെഴുതാം എന്ന് പറഞ്ഞു, ശേഷം അത് എഴുതാൻ വേണ്ടി വന്നത് ഒരു മിനിറ്റ് മാത്രം; നിങ്ങളെ പോലെ ഒരു ജന്മം ഇനിയില്ല ഗിരീഷേട്ടാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies