സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചെന്ന് നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. വെള്ളിയാഴ്ച നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പതിവിനു വിപരീതമായി പുരസ്കാരങ്ങള്‍ ഇത്തവണ അവാര്‍ഡ് ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയില്ല. പകരം മേശപ്പുറത്തിരുന്ന പുരസ്കാരങ്ങള്‍ അവര്‍ സ്വയം എടുക്കുകയായിരുന്നു. ഇതാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുരസ്കാരങ്ങള്‍ താന്‍ നേരിട്ട് നല്‍കുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങില്‍ മാറ്റം വരുത്തിയത്. പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആയിരുന്നെങ്കില്‍ ഗ്ളൗസ് ഇട്ട് അവാര്‍ഡ് കൊടുക്കാമായിരുന്നു, അല്ലെങ്കില്‍ മറ്റ് മന്ത്രിമാരെ കൊണ്ട് അവാര്‍ഡ് കൊടുക്കാമായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.
read also: കണ്ണൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ചക്കരക്കല്ല് സ്വദേശി റസാഖ് പിടിയില്‍
രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാനെത്തിയവരെ അപമാനിക്കുന്നതിനു തുല്യമായെന്നും ഇത് കഷ്ടമാണെന്നും സുരേഷ് കുമാര്‍ പറയുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി നിവിന്‍ പോളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാര്‍ശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു.
Discussion about this post