ഇടത് മുന്നണി വിടുമെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ. ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച നടത്തും. സിപിഎം മുന്നണി മര്യാദ കാണിച്ചില്ലെന്നും മാണി രൂക്ഷ വിമർശനമുന്നയിച്ചു.
എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനം തനിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാലാ അല്ല വിഷയമെന്നും വിശ്വാസ്യതയാണെന്നും മാണി ചൂണ്ടിക്കാണിച്ചു.
സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നും പാലായില്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് ഇനി എന്തിന് ചര്‍ച്ചയെന്നും കാപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാലാ അല്ല വിഷയം, വിശ്വാസ്യതയാണ് പ്രധാനം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റില്‍ മത്സരിച്ചോളാന്‍ ഇടതുമുന്നണി പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും കാപ്പന് പറഞ്ഞു. തോറ്റ പാര്‍ട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണെന്നും കാപ്പന് ചോദിച്ചു.
ഈ മാസം 14ന് കൊച്ചിയിലെത്തുന്ന എല്‍ഡിഎഫ് യാത്രയിലും എന്‍സിപി എറണാകുളം ജില്ലാ കമ്മിറ്റി എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കില്ല. യുഡിഎഫിലേക്ക് പോകുമോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന് കൂട്ടിര്േത്തു. മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരില്ലേ എന്ന ചോദ്യത്തിന് മറുഭാഗത്തിന്റെ അഭിപ്രായം എന്താണെന്ന് തനിക്കറിയില്ലെന്നാണ് മാണി സി കാപ്പന് പറഞ്ഞത്.
ജയിച്ചതടക്കമുള്ള നാല് സീറ്റുകളും നല്‍കുന്നത് എങ്ങനെയാണ് ഔദാര്യമാകുന്നത്. അത് മുന്നണി മര്യാദയല്ലേ. പാര്‍ട്ടിയിലെ ഭൂരിപക്ഷവും തനിക്കൊപ്പമാണ്. തന്റെ നിലപാടാണ് ശരിയെന്ന് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ മനസിലാകും. പാര്‍ട്ടി നിലപാട് മറ്റന്നാള്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന് പറഞ്ഞു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുളള കൂടികാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ശരത് പവാറുമായി ഇന്ന് കൂടികാഴ്ച നടത്താനായില്ലെന്നും നാളെ ഒരു മണിക്ക് കൂടികാഴ്ച നടത്തുമെന്നും കാപ്പന് പറഞ്ഞു.
Discussion about this post