ഇസ്ലാമാബാദ്: രോഗികളോട് സുവിശേഷം പറഞ്ഞെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്സിന് നേരെ മുസ്ലീം സഹപ്രവര്‍ത്തകരുടെ ആക്രമണം. കറാച്ചിയിലെ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലെ നഴ്സായ താബിതാ നസീര്‍ ഗില്ലിനെതിരെയാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ നസീല്‍ ഗില്ലിനെതിരെ പോലീസ് മതനിന്ദ ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നസീല്‍ ക്രിസ്തീയ സുവിശേഷം പറഞ്ഞ് നല്‍കിയിരുന്നു. ഇതാണ് സഹപ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ കാരണം. പ്രസവത്തിനായി വന്ന ഒരു സ്ത്രീയോട് ക്രിസ്തീയ സുവിശേഷം പറഞ്ഞതോടെയാണ് നസീലിനെതിരെ ആക്രമണം ഉണ്ടായത്. സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്ന്നെത്തിയ സംഘം ഇവരെ പടിക്കെട്ടുകളില്‍ നിന്നും വലിച്ച് താഴേക്കിട്ടു.
പിന്നീട് ഇവരെ ആശുപത്രിയില്‍ നിന്നും പുറത്താക്കുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.
Discussion about this post