ചെറുകോൽപുഴ ∙ ശബരിമല യുവതീപ്രവേശ വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്കു വിവരം ഇല്ലെന്നു പറഞ്ഞു കളിയാക്കിയവരാണ് ഇപ്പോൾ നിയമത്തിന്റെ കരടുമായി നടക്കുന്നതെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീർഥാടനം ഭരണഘടനയുടെ 7–ാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പരിധിയിലാണ്. അതിനാലാണ് നിയമ നിർമാണം നടത്താമെന്ന് പറഞ്ഞത്. ശബരിമലയുടെ പേരിൽ ഏറെ സങ്കടം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് എതിരെ സമരം ചെയ്തതിന്റെ പേരിൽ തന്റെ അഭിഭാഷക അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സമരം ചെയ്തതിന് ഒട്ടേറെ കേസുകളാണ് തനിക്ക് എതിരെ എടുത്തിട്ടുള്ളത്. ഇതിനു പിന്നിലെ പ്രേരക ശക്തി എന്താണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ ക്ഷേത്രനട അടയ്ക്കുന്നതിന്റെ നിയമവശം തേടി ഉത്തരവാദിത്തപ്പെട്ട ചിലർ ഫോണിൽ വിളിച്ചു. അതുപുറത്തു പറഞ്ഞതിന്റെ പേരിൽ തനിക്ക് എതിരെ കേസ് എടുത്തു.
BREAKING – ഗ്രെറ്റ ‘ടൂൾകിറ്റ്’ കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട്
സമാധാനപരമായി സമരം നയിക്കാൻ പറ്റിയ സുവർണാവസരമാണ് ഇപ്പോഴുള്ളതെന്ന് പ്രസംഗിച്ചതും കുറ്റമായി കണ്ട് കേസുകളിൽ കുടുക്കി. പലതും ജാമ്യമില്ലാത്ത കേസുകളാണ്. ഗവർണർ ആയതിനാൽ കേസുകൾ തൽക്കാലത്തേക്ക് മരവിപ്പിച്ചു. ഇതിനും മാത്രം തെറ്റ് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാഷ്ട്രീയം പറയുന്നതായും സഭാ പ്രശ്നത്തിൽ ഇടപെട്ടതായും തനിക്കെതിരെ ആരോപണം ഉയർന്നു.
സഭാ തർക്കം പരിഹരിക്കാൻ ഇടപെട്ടത് സത്യമാണ്. സഭകളുടെ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇരു കൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയാറാകാതെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post