തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ രോഷം ശക്തമാകുന്നു. നിയമന അട്ടിമറിക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളും സിവിൽ പൊലീസ് ഓഫീസർ പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുമാണ് സമരം നയിക്കുന്നത്.
ന്യായമായ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ളവർ സമരക്കാരുമായി ചർച്ചക്ക് പോലും തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമാകുകയാണ്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പലയിടത്തും യുവാക്കൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ ഇന്നും സംഘര്‍ഷമുണ്ടാകാൻ സാധ്യതയുണ്ട്. യുവമോർച്ചയും യൂത്ത് കോൺഗ്രസും ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ പരിപാടികൾ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post