ആലപ്പുഴ: ആര്‍എസ്‌എസ് പ്രര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം.നിരവധി കടകള്‍ തകര്‍ക്കുകയും മൂന്നു കടകള്‍ക്ക് തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ദേശീയ പാതയില്‍ എക്‌സ്‌റേ കവലയ്ക്ക് സമീപമുള്ള ആക്രിസാധനങ്ങള്‍ എടുക്കുന്ന സുനീറിന്റെ (എസ്ഡിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി) ഉടമസ്ഥതയിലുള്ള കട,സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ ഷിഹാബുദ്ദിന്റെ പച്ചക്കറിക്കട എന്നിവ അടക്കം നാലു കടകളാണ് ഹര്‍ത്താലിന്റെ ഇടയിൽ കത്തിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് ചേര്‍ത്തലയിലെ അഗ്നിശമന സേനാ യൂണിറ്റെത്തി തീയണച്ചുവെങ്കിലും കടകള്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. ഇതു കൂടാതെ അഞ്ചോളം കടകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും ആക്രമണം നടന്നിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്നും അന്വേഷണം വേണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. വയലാര്‍ നാഗംകുളങ്ങരയില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ ആര്‍എസ്‌എസ്-എസ്ഡിപി ഐ സംഘര്‍ഷത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വാഹന പ്രചാരണ ജാഥയ്ക്കു നേരെ ആര്‍എസ്‌എസ് നടത്തിയ അക്രമം ആസൂത്രിതമാണെന്നും ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു.
Discussion about this post