ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ അട്ടിമറി നീക്കവുമായി എൻഡിഎ. കൊളത്തൂരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ എൻഡിഎ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കാൻ നീക്കം ആരംഭിച്ചു. കോൺഗ്രസ് വിട്ട് മാതൃപ്രസ്ഥാനമായ എ ഐ എ ഡി എം കെയിൽ തിരിച്ചെത്തിയ ട്രാൻസ്ജെൻഡർ നേതാവായ അപ്സരാ റെഡ്ഡിയെ രംഗത്തിറക്കാനാണ് എൻഡിഎയുടെ നീക്ക.
സ്റ്റാലിനെതിരെ അപ്‌സര ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് എന്‍ഡിഎ സഖ്യത്തിന്റെ വിലയിരുത്തല്‍. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്തെത്തിയ അപ്‌സര, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി. അപ്സരയുടെ സ്ഥാനാര്‍ത്ഥിത്വം എൻഡിഎയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അപ്സര നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്സര റെഡ്ഡി പാർട്ടി വിട്ടത് കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കനത്ത പ്രഹരമായിരുന്നു. 2020 ജനുവരിയിൽ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത് കോൺഗ്രസ് വലിയ തോതിൽ പ്രചാരണ വിഷയമാക്കിയിരുന്നു.
എന്നാൽ അപ്സര എൻഡിഎ ക്യാമ്പിൽ പോയത് കോൺഗ്രസിന് കനത്ത ക്ഷീണമായിരുന്നു. പിന്നാലെ അവർ സ്റ്റാലിനെതിരെ മത്സരിക്കുക കൂടി ചെയ്യുന്നത് കോൺഗ്രസ് സഖ്യത്തിൽ കല്ലുകടിയാകുമെന്നാണ് സൂചന.
Discussion about this post