ജയ്പുർ: ബലാത്സംഗ കേസിൽ ജയിലിൽ പോയി ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ തീകൊളുത്തി കൊന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. ഹനുമാൻഗഢ് ജില്ലയിലെ ഗോലുവാല ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ശ്രീഗംഗാനഗർ ആശുപത്രിയിലും പിന്നീട് അവസ്ഥ മോശമായതിനെ തുടർന്ന് ബിക്കാനീർ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവർ മരിച്ചു.
ജാമ്യത്തിലിറങ്ങിയ പ്രതി പരാതി പിൻവലിക്കാൻ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് പെൺകുട്ടി നിരവധി തവണ പരാതി നൽകിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാനോ ജാമ്യം റദ്ദാക്കാനോ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്.
സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ പ്രതിഷേധം ശക്തമാണ്. കോൺഗ്രസ് ഭരണത്തിൽ സ്ത്രീകൾക്ക് രക്ഷയില്ലാതായതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രിയങ്ക ഗാന്ധി പ്രതികരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.











