ഇസ്ലാമാബാദ്: കോവിഡ് ബാധിതനായി നാലാം ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തിയതിൽ വൻ പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ് 68കാരനായ ഇമ്രാൻ കോവിഡ് ബാധിതനായത്. കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് ദിവസം തികയും മുമ്പാണ് രോഗം ബാധിച്ചത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി ഷിബ്ലി ഫറാസ് യോഗത്തിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
രാജ്യത്ത് മൂന്നാം കോവിഡ് തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച പ്രധാനമന്ത്രിക്കും യോഗത്തില്‍ പങ്കെടുത്തവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ക്വാറന്‍റീനില്‍ കഴിയുന്ന വേളയില്‍ യോഗം നടത്തിയ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഡിയോ കോണ്‍ഫറന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്ള സമയത്ത് ഇത്തരത്തില്‍ ഒരു യോഗം നടത്തിയ ഇമ്രാനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പാകിസ്ഥാനില്‍ കോവിഡ് ബാധിതനായ വ്യക്തി ഒമ്പത് മുതല്‍ 14 ദിവസം വരെ ക്വാറന്‍റീനില്‍ കഴിയണമെന്നാണ് ചട്ടം. എന്നാല്‍ രോഗബാധിതനായി നാലാം ദിനമായിരുന്നു വിവാദമായ യോഗം.
Discussion about this post