തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരുമെന്നും രാഹുൽ പറഞ്ഞു. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുർഭരണത്തിനും പിണറായി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കളെ പരിഗണിച്ചപ്പോൾ വനിതകളുടെ കാര്യത്തിൽ പാളിപ്പോയിയെന്നും രാഹുൽ സ്വയം വിമർശനം നടത്തി.
ബംഗാളുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിലപാട് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നാണ് രാഹുൽ മറുപടി പറഞ്ഞത്. തൃണമൂലിന് പിന്തുണ നൽകുന്ന കാര്യം അപ്പോൾ ആലോചിക്കുമെന്നു രാഹുൽ പറഞ്ഞു. നിലവിൽ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്.
Discussion about this post