കൊച്ചി: തൃക്കാക്കര മണ്ഡലത്തിലൽ വോട്ട് ചെയ്യാനെത്തിയ മെഗാ സ്റ്റാർ മമ്മുട്ടിയുടെ ഫോട്ടോ പകർത്തുന്നതിനെതിരെ വിവാദം. മമ്മുട്ടി വോട്ടു ചെയ്യുന്നതിൻറെ ഫോട്ടോ പകർത്താൻ ബിജെപി പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് പാരാതി.
തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സജി വോട്ടുചെയ്യുന്നതിൻറെ ദൃശ്യങ്ങൾ പകർത്താൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി. ഇതേ തുടർന്ന് ഇവിടെ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആരുടെയും ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകരും വെല്ലുവിളിച്ചു.
കുറച്ചു സമയങ്ങൾക്ക് ശേഷമാണ് നടൻ മമ്മുട്ടി വോട്ടുചെയ്യാനെത്തിയത്. മമ്മുട്ടി വോട്ടുചെയ്യുന്നതിൻറെ ദൃശ്യങ്ങൾ പകർത്താൻ ബിജെപി പ്രവർത്തകർ അനുവദിച്ചില്ല.ഭാര്യ സുൽഫത്തുമായാണ് മമ്മുട്ടി വോട്ടുചെയ്യാനെത്തിയത്. മമ്മുട്ടിക്കെന്താ കൊമ്പുണ്ടോ എന്നായിരുന്നു തർക്കത്തിനിടെ ബിജെപി പ്രവർത്തകർ പൊലീസിനോട് ചോദിച്ചത്. ഈ ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥി സജിയുടെ ഭാര്യയാണ് മമ്മുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനെതിരെ രംഗത്ത് വന്നത്.
Discussion about this post